Psalms 141

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ അടുക്കലേക്കു വേഗം വരേണമേ;
ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ
എന്റെ അപേക്ഷ കേൾക്കേണമേ.
2എന്റെ പ്രാൎത്ഥന തിരുസന്നിധിയിൽ ധൂപമായും
എന്റെ കൈകളെ മലൎത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
3യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിൎത്തി,
എന്റെ അധരദ്വാരം കാക്കേണമേ.
4ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ
എന്റെ ഹൃദയത്തെ ദുഷ്കാൎയ്യത്തിന്നു ചായ്ക്കരുതേ;
അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.
5നീതിമാൻ എന്നെ അടിക്കുന്നതു ദയ;
അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ;
എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ;
ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാൎത്ഥനയേയുള്ളു.
6അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും;
എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.
7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ
ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.
8കൎത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു;
ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
9അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും
ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
10ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു
ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
Copyright information for Mal1910